വോട്ടെടുപ്പിൽ, 116 നിയമസഭാംഗങ്ങൾ ബില്ലിനെ അനുകൂലിച്ചും 23 പേർ എതിർത്തും വോട്ട് ചെയ്തു.
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കടുത്ത നിയന്ത്രണവുമായി ഫ്രാൻസ്.15 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്രവേശനം നിയന്ത്രിക്കുന്നതിനായി ഫ്രാൻസ് പാർലമെന്റിന്റെ അധോസഭയായ നാഷണൽ അസംബ്ലി വൻ ഭൂരിപക്ഷത്തോടെ ഈ നിർദ്ദേശം അംഗീകരിച്ചു.
ഈ വിഷയത്തിൽ നടന്ന വോട്ടെടുപ്പിൽ, 116 നിയമസഭാംഗങ്ങൾ ബില്ലിനെ അനുകൂലിച്ചും 23 പേർ എതിർത്തും വോട്ട് ചെയ്തു. ഈ നിർദ്ദേശം ഇനി പാർലമെന്റിന്റെ ഉപരിസഭയായ സെനറ്റിന്റെ കൂടി അംഗീകാരം ലഭിച്ചാൽ, 15 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി സ്നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക്, ട്വിച്ച് തുടങ്ങിയ നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ പൂർണ്ണമായും നിരോധിക്കപ്പെടും.
ഈ ബില്ലിന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പിന്തുണയുണ്ട്. ബിൽ പാസായതിനുശേഷം, പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇതിനെ പ്രധാന നടപടി എന്ന് വിശേഷിപ്പിച്ചു. അടുത്ത അധ്യയന വർഷത്തോടെ നിയമം പ്രാബല്യത്തിൽ വരുന്നതിനായി പ്രക്രിയ വേഗത്തിലാക്കണമെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
ഫ്രാൻസിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നത് സെപ്റ്റംബർ ഒന്നിനാണ്.












Comments